Wednesday 23 April 2014

എന്റെ കവിത


വേവും മുൻപ് വാർത്തെടുത്ത്
വിശപ്പില്ലാത്തവന് വിളമ്പിയ തല"ച്ചോറ്"

മഴത്തുള്ളിയെ കാത്തിരിക്കുന്ന
വരണ്ട മണ്ണിലെ വിത്തുകൾ.

ഗന്ധർവ്വനെ അനുകരിച്ച
പോക്കാച്ചിയുടെ പ്രേമഗീതം .

ഉറക്കമറ്റ രാത്രികളിലെ നേരമ്പോക്കിന്
തലപുകച്ച് വിളക്കിചേർക്കുന്ന
വാക്കുകളുടെ മരണശൃംഖല .

നെരിപ്പോടിൽ പുകഞ്ഞ്‌ കത്തുന്ന
വിക്ഷുബ്ധവിചാരങ്ങൾക്കുള്ള ചിമ്മിനി .

ജലരേഖകളുടെ ചരിത്രപുസ്തകത്തിൽ
ഒപ്പുവെയ്ക്കാനുള്ള
ഉത്കടമായ അഭിവാഞ്ഛ