യുദ്ധങ്ങളിൽ മരിച്ച കുഞ്ഞുങ്ങളുടെ സ്വർഗ്ഗത്തിൽ,
ഗാസയിൽ നിന്ന് വന്നവരെ
ബാക്കിയുള്ളവരെല്ലാം അസൂയയോടെ നോക്കുന്നു .
ഓഷ്വിറ്റ്സിലെ "കുളിമുറികളിൽ "
ശ്വാസംമുട്ടി മരിച്ചെത്തിയവർ
ലജ്ജിച്ചു തലതാഴ്ത്തുന്നു .
ഹിരൊഷിമയിൽനിന്നു
ഉടലോടെ സ്വർഗം പൂകിയവർ,
തപാലിലെത്തിയ കടലാസു കൊറ്റികളെണ്നുന്നു
പട്ടിണിയോട് പടവെട്ടിതോറ്റ
ഇരുണ്ട നാട്ടിലെ കറുത്ത കുട്ടികൾ ,
തെക്കേമൂലയിലെ ചായ്പ്പിലുറങ്ങുന്നു .
ഗർഭത്തിൽവച്ചേ കത്രികത്തലപ്പിലും
ശൂലമുനയിലുമൊടുങ്ങിയ അരൂപികൾ
ദൈവത്തിന്റെ ശവകുടീരത്തിൽ
നിവേദനം സമർപ്പിക്കുന്നു .
ഭുമിയിൽനിന്ന് പെയ്യുന്ന ,
നിറമുള്ള പ്രാർത്ഥനകളുടെ പേമാരിയിൽ
സ്വർഗത്തിൻറെ നിലം ചോർന്നൊലിക്കുന്നു.
പരിശുദ്ധാത്മാവ് കൂർക്കം വലിച്ചുറങ്ങുന്നു.
വാഹ്... സൂപ്പര്‍
ReplyDelete