Sunday 24 May 2015

ബൂമറാങ്ങ്

ജ്ഞാനപ്പഴമരത്തിന്‍  മറവില്‍നിന്ന് ,
ഞാനെന്ന വില്ലിന്റെ ഞാണുലച്ച് ,
ഞാനെയ്യുന്നെന്‍ കവിത,യൊളിയമ്പുകള്‍.

എവിടെയും കൊള്ളാതെ,യാരെയും നോവിക്കാതെ
തിരികെയെന്നരികിലേക്കൊടുവില്‍ വന്നെത്തി
കരളുപിളര്‍ക്കാറുണ്ടവ ചിലപ്പോള്‍ .

അനുഭവത്തിന്‍റെയുരകല്ല് കളവുപോയ്
പഴയത്‌ പോലെ  മൂര്‍ച്ചയില്ലൊന്നിനും.

മുനയൊടിഞ്ഞ മുള്ളുപോല്‍ ചിലതെല്ലാം
മൂളിപ്പറന്നെത്തി നിന്‍ കാതു തുളച്ചേക്കാം.

മുറിവുകള്‍ മാത്രമാണറിവുകളെന്നു
പറയാതെതന്നെ നിനക്കറിയാമെന്നു
വെറുതെ കൊതിക്കുന്നുണ്ടെന്‍ ഹൃദയം.

5 comments:

  1. ബൂമറാംഗ് പോലെ ഇവിടെ വന്നുകൊണ്ടിട്ട് തിരിച്ചങ്ങ് പോയി

    ReplyDelete
    Replies
    1. കൊണ്ടോ ? സന്തോഷം. സാധാരണ അങ്ങനെ പതിവില്ല :(

      Delete
  2. ആരേയും നോവിക്കാതെ..........................
    ആശംസകള്‍

    ReplyDelete
  3. ആരു പറഞ്ഞു മൂർച്ചയില്ലെന്ന്? അമ്പുകൾ തുടരെ തുടരെ പോരട്ടെ!

    ReplyDelete

  4. മുനയൊടിഞ്ഞ മുള്ളുപോല്‍ ചിലതെല്ലാം
    മൂളിപ്പറന്നെത്തി നിന്‍ കാതു തുളച്ചേക്കാം.

    ReplyDelete