ജ്ഞാനപ്പഴമരത്തിന് മറവില്‍നിന്ന് ,
ഞാനെന്ന വില്ലിന്റെ ഞാണുലച്ച് ,
ഞാനെയ്യുന്നെന് കവിത,യൊളിയമ്പുകള്.
എവിടെയും കൊള്ളാതെ,യാരെയും നോവിക്കാതെ
തിരികെയെന്നരികിലേക്കൊടുവില് വന്നെത്തി
കരളുപിളര്ക്കാറുണ്ടവ ചിലപ്പോള്‍ .
അനുഭവത്തിന്റെയുരകല്ല് കളവുപോയ്
പഴയത് പോലെ മൂര്ച്ചയില്ലൊന്നിനും.
മുനയൊടിഞ്ഞ മുള്ളുപോല്‍ ചിലതെല്ലാം
മൂളിപ്പറന്നെത്തി നിന് കാതു തുളച്ചേക്കാം.
മുറിവുകള്‍ മാത്രമാണറിവുകളെന്നു
പറയാതെതന്നെ നിനക്കറിയാമെന്നു
വെറുതെ കൊതിക്കുന്നുണ്ടെന്‍ ഹൃദയം.
ബൂമറാംഗ് പോലെ ഇവിടെ വന്നുകൊണ്ടിട്ട് തിരിച്ചങ്ങ് പോയി
ReplyDeleteകൊണ്ടോ ? സന്തോഷം. സാധാരണ അങ്ങനെ പതിവില്ല :(
Deleteആരേയും നോവിക്കാതെ..........................
ReplyDeleteആശംസകള്‍
ആരു പറഞ്ഞു മൂർച്ചയില്ലെന്ന്? അമ്പുകൾ തുടരെ തുടരെ പോരട്ടെ!
ReplyDelete
ReplyDeleteമുനയൊടിഞ്ഞ മുള്ളുപോല്‍ ചിലതെല്ലാം
മൂളിപ്പറന്നെത്തി നിന് കാതു തുളച്ചേക്കാം.